>> Tuesday, February 20, 2007


തട്ടേക്കാട്ട്‌ പക്ഷിസങ്കേതത്തിനടുത്ത്‌ ഇന്നലെ (20-2-2007) യുണ്ടായ ബോട്ടപകടത്തില്‍പെട്ട്‌
മരണമടഞ്ഞ പതിനഞ്ച്‌ പിഞ്ചുകുഞ്ഞുങ്ങള്‍ക്കും മൂന്ന് അധ്യാപികമാര്‍ക്കും ഹൃദയത്തില്‍നിന്നുയരുന്ന
ആദരാഞ്ജലികള്‍.



ഇത്തരം അത്യാഹിതങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ. കേരള ജനതയും, മാറിമാറിവരുന്ന ഭരണാധികാരികളും ഇനിയെങ്കിലും കണ്ണുതുറക്കുമോ?





February 21, 2007 1:48 AM
ഇക്കാസ് ::ikkaas said...
പിഞ്ചു കുട്ടികള്‍ക്ക് നഷ്ടപ്പെട്ടത് അവര്‍ സ്വപ്നങ്ങളില്‍ കൊതിച്ചിരുന്ന ജീവിതം!
അച്ഛനമ്മമാര്‍ക്ക് നഷ്ടപ്പെട്ടത് കണ്ടു കൊതിതീരാത്ത അവരുടെ പിഞ്ചോമന മക്കള്‍!
വിധിയുടെ ക്രൂരതയെ പഴിക്കുക മാത്രം ചെയ്തിട്ട് കാര്യമില്ല. ബോട്ട് ജീവനക്കാരുടെ, ഈ കുഞ്ഞുമക്കളെയും കൊണ്ട് പുഴയിലിറങ്ങിയ അദ്ധ്യാപകരുടെ, സുരക്ഷാകാര്യങ്ങള്‍ നോക്കേണ്ടവരുടെ - ഇവരുടെയെല്ലാം ശ്രദ്ധക്കുറവുകൂടി ഈ ദുരന്തത്തിനു പിന്നിലുണ്ട്. വേര്‍പാടിന്റെ വേദന അനുഭവിക്കുന്നവരോടൊപ്പം ഈ എളിയവനും പങ്കു ചേരുന്നു.

February 21, 2007 1:56 AM
വേണു venu said...
ആദരാഞ്ജലികള്‍.

February 21, 2007 1:59 AM
വിശാല മനസ്കന്‍ said...
കൊടും ദു:ഖം. ന്യൂസ് കേട്ട് വളരെ വളരെ വളരെ ദുഖിച്ചു.

February 21, 2007 2:21 AM
നവാഗതന്‍ (ജാലകം) said...
നഷ്ടപ്പെടലുകള്‍ എല്ലായ്പോഴും വേദനകള്‍ മാത്രമാണ്‌ സമ്മാനിക്കാറുള്ളത്‌.ഇക്കാസ്‌ പറഞ്ഞതിനോട്‌ യോജിക്കുന്നു.എല്ലാ അപകടങ്ങളിലും വിധിയെ മാത്രം പഴിച്ചിട്ട്‌ കാര്യമില്ല,സുരക്ഷ പിഴവ്‌ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇനിയുമത്‌ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടി ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചാല്‍,നഷ്ടപ്പെടലുകള്‍ ഒരുപരിധി വരെ ഒഴിവാക്കാനാവില്ലേ?
ആദരാഞ്ജലികള്‍.....

February 21, 2007 2:22 AM
വക്കാരിമഷ്‌ടാ said...
ആദരാഞ്ജലികള്‍...

പറയാതിരിക്കാനാവുന്നില്ല. കേരളത്തിലെ ആദ്യത്തെ ബോട്ടപകടമല്ല ഇന്നലെ സംഭവിച്ചത്...
അനുഭവമാണ് ഏറ്റവും വലിയ ഗുരു എന്ന് പറയുന്നു. പക്ഷേ എത്ര അനുഭവങ്ങള്‍ വേണം നമുക്ക് പഠിക്കാന്‍?

ലൈസന്‍സ് പോലും ഇല്ലാതിരുന്ന ബോട്ടായിരുന്നു അത്രേ. ഇനി ഇതിന്റെ തുടര്‍ നടപടി എന്താവും? ഒന്നുകില്‍ കുറ്റം വേറേ ആരുടെയെങ്കിലും തലയില്‍, അല്ലെങ്കില്‍ പതിവുപോലെ കാത്തിരിക്കുക, കുറച്ച് കഴിയുമ്പോള്‍ നമ്മള്‍ എല്ലാം മറക്കും. കുമരകം ബോട്ടപകടം ഇപ്പോള്‍ നമ്മളില്‍ എത്രപേര്‍ ഓര്‍ത്തിരിക്കുന്നു?

ലൈസന്‍സ് കിട്ടാന്‍ മറ്റു ബോട്ടുകളിലെ ലൈഫ് ജാക്കറ്റും ഫയര്‍ എക്സ്റ്റിംഗ്‌ഗുഷറുകളും കൊണ്ടുവന്ന് കാണിച്ചാണത്രേ ലൈസന്‍സ് സമ്പാദിക്കുന്നത്. ലോകത്ത് ഒരിടത്തുമില്ലാത്ത രീതി. ഇതൊക്കെ ടെസ്റ്റ് ചെയ്യാനും അനുവാദം കൊടുക്കാനും കേരളത്തില്‍ ആകപ്പാടെ ഒരാളെ ഉള്ളത്രേ. ഇതൊക്കെ ഇങ്ങിനെയൊക്കെ പോകും. ഇടയ്ക്ക് ഇങ്ങിനെയൊക്കെ സംഭവിക്കും. പിന്നെയും ഇങ്ങിനെയൊക്കെത്തന്നെ പോകും.

പതിവുപോലെ വളരെ കടുത്ത കുറെ നിയമങ്ങളുമായി സര്‍ക്കാര്‍ ഇറങ്ങിയിട്ടുണ്ട്. ഉള്ള നിയമങ്ങള്‍ തന്നെ ധാരാളം. അത് നേരാംവണ്ണം ഒന്ന് നടത്താന്‍ പറ്റുമോ?

പിണറായിയുടെ ബാഗില്‍ എത്ര ഉണ്ട ഉണ്ടായിരുന്നു എന്ന് കണ്ടുപിടിക്കാന്‍ തിരുവനന്തപുരത്തും മദ്രാസിലും ആവേശത്തോടെ നടക്കുന്നവര്‍ നാട്ടിലെ ഇത്തരം ബോട്ടുകളില്‍ എത്ര ഓട്ടയുണ്ടെന്ന് കണ്ടുപിടിക്കാനും കൂടി ആവേശം കാണിച്ചിരുന്നുവെങ്കില്‍?

തൊടുപുഴയില്‍ ബസ്സിന് തീ പിടിച്ചപ്പോള്‍ എല്ലാ ബസ്സിനും എമര്‍ജന്‍സി വാതില്‍ വേണം എന്ന് നിയമമുണ്ടാക്കി. ഇപ്പോള്‍ എന്തായി? വാതില്‍ ഉണ്ടെങ്കില്‍ തന്നെ അത് ഉപകാരപ്രദമാണോ എന്ന് കാലാകലങ്ങളില്‍ ചെക്ക് ചെയ്യാറുണ്ടോ?

കാരണം എല്ലായ്പ്പോഴും ബോട്ട് മാത്രമായിരിക്കില്ലല്ലോ.

ശരിക്കും വിഷമം തോന്നുന്നു.

February 21, 2007 2:26 AM
കുറുമാന്‍ said...
അദരാഞ്ജലികള്‍

February 21, 2007 2:33 AM
ലോനപ്പന്‍ (Devadas) said...
ആദരാഞ്ജലികള്‍. ഇത്തരം അവസരങ്ങ്ലിലാണ് ഞാന്‍ ദൈവത്തെ തെറിവിളിക്കാറുള്ളത്.
ഭരണാധികാരികളോട് പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. കുമരകം കഴിഞ്ഞപ്പോഴെങ്കിലും ഉപരിതല ജലഗതാകത വകുപ്പ് നന്നാവിമെന്ന് വെറുതേ മോഹിച്ചു. എവിടെ?
ചാലനുകള്‍ക്കും, പത്രങ്ങള്‍ക്കും 2,3 ദിവസത്തെ ഭക്ഷണമായി അത്ര തന്നെ

February 21, 2007 2:35 AM
മഴത്തുള്ളി said...
ഇതൊരു വന്‍ ദുരന്തം തന്നെ. അച്ഛനമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതിന്റെ ദുഖം എങ്ങനെ മറക്കാന്‍ സാധിക്കും. കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ദുഖിക്കുന്ന നിമിഷങ്ങള്‍. ചാനലുകളില്‍ മാറിമാറി കാണിക്കുന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ്.

എന്റെ ആദരാഞ്ജലികള്‍.

February 21, 2007 2:39 AM
സുല്‍ | Sul said...
ആദരാഞ്ജലികള്‍.

February 21, 2007 2:40 AM
ദില്‍ബാസുരന്‍ said...
നമ്മള്‍ ഒന്നു കൊണ്ടും വിഷമിയ്ക്കേണ്ട കാര്യമില്ല. ബോട്ടപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വരുന്നുണ്ട്. ആനന്ദ ലബ്ധിയ്ക്കിനി എന്ത് വേണം. കുറച്ച് കൂടി കാത്താല്‍ ഒരു അപകടം കൂടി ഉണ്ടാവും അപ്പോള്‍ രണ്ടും കൂടി ഒരു അന്വേഷണക്കമ്മീഷന്‍ അന്വേഷിച്ചാല്‍ മതിയാവും. കോസ്റ്റ് സേവ് ചെയ്യാമല്ലോ. പക്ഷെ ഇങ്ങനെയുള്ള ദുരന്തങ്ങള്‍ക്കിടയിലാണോ പണത്തെ പറ്റി ചിന്തിയ്കേണ്ടത്. രണ്ട് അപകടവും വെവ്വേറെ കമ്മീഷനുകള്‍ അന്വേഷിക്കും. നമ്മള്‍ പുണ്യം ചെയ്തവരാണ്. :-(

February 21, 2007 2:42 AM
കുട്ടന്മേനോന്‍ | KM said...
ആദരാഞ്ജലികള്‍.

February 21, 2007 2:47 AM
ദില്‍ബാസുരന്‍ said...
കായലുകളില്‍ ബോട്ട് എന്നൊരു സാധനമുണ്ടെന്നും അവ ഗതാഗതത്തിനുപയോഗിക്കാന്‍ ലൈസന്‍സ് എന്നൊരേര്‍പ്പാടുണ്ടെന്നും സര്‍ക്കാര്‍ രാവിലെ പത്രം വായിച്ചറിഞ്ഞിരിക്കുന്നു. ലൈസന്‍സ് മര്യാദയ്ക്കില്ലാതെ ബോട്ടുകള്‍ക്ക് ഓടാന്‍ സാധിയ്ക്കുമ്മത്രേ ശിവ ശിവ! എന്തായാലും അറിഞ്ഞ സ്ത്തിതിയ്ക്ക് ഇവര്‍ക്കെതിരെ പൊരിഞ്ഞ നടപടിയെടുക്കുന്നുണ്ടെന്ന് ഇവിടെ പറയുന്നു. സര്‍ക്കാര്‍ പത്രം വായിക്കുന്നത് കൊണ്ടും പത്രക്കാരുള്ളത് കൊണ്ടും രക്ഷപ്പെട്ടു.

February 21, 2007 2:48 AM
ഏറനാടന്‍ said...
ഒരു നിമിഷം എല്ലാരും കമന്റുകള്‍ നിറുത്തി മൗനം പാലിച്ച്‌ ദു:ഖമാചരിക്കാം..

ഞാന്‍ ഒരു മിനിറ്റ്‌ കമന്റിടല്‍ നിറുത്തിവെച്ചു

February 21, 2007 3:32 AM
തമനു said...
ഒന്നും എഴുതാന്‍ തോന്നുന്നില്ല..

ആ മാതാപിതാക്കള്‍ക്ക്‌ ആശ്വാസം ഉണ്ടാകട്ടെ ..

ഇത്ര നിസാരമായി അങ്ങനെ പറയുന്നതും ഒരു ക്രൂരതയാണെന്നറിയാം ... എന്നാലും .

February 21, 2007 3:43 AM
::സിയ↔Ziya said...
വിടരും മുമ്പേ കൊഴിഞ്ഞ പൊന്നോമനകള്‍ക്ക് ഒരുപിടി കണ്ണീര്‍പ്പൂക്കള്‍...
ഹൃദയം കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്ന ഈ നേരത്ത് ഒന്നും പറയാനാവുന്നില്ല...
കുഞ്ഞുമക്കളെ ബലികൊടുത്ത ബോട്ടുകാരെ ശപിക്കാന്‍ പോലുമാവുന്നില്ല

February 21, 2007 3:52 AM
കൃഷ്‌ | krish said...
ആദരാജ്ഞലികള്‍.

February 21, 2007 5:05 AM
Nousher said...
അകാലത്തില്‍ പൊലിഞ്ഞ കുരുന്നുകളുടെയും അധ്യാപികമാരുടേയും ഉറ്റവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.

February 21, 2007 8:37 PM
ദിവ (diva) said...
So bad, So bad
:((
Must be really really hard on those parents. really unbearable.
:((

Read more...

ഫ്ലാറ്റുകളില്‍ തളയ്ക്കപ്പെട്ട കൊച്ചുജീവിതങ്ങള്‍

>> Tuesday, February 6, 2007

മനൂന്‌ രണ്ടര വയസ്സായി

അവന്‍ ഇടയ്ക്കൊക്കെ പറയും "അപ്പാ, മനൂന്‌ നാട്ടീപോണം"< എന്തിനാ മനു നാട്ടില്‍ പോകുന്നേ?" മനൂന്‌ തോട്ടില്‍ കളിക്കണം, മണ്ണപ്പം ചുടണം....പിന്നെ... കുളത്തില്‍ കല്ലെറിയണം..." കഴിഞ്ഞ അവധിക്കാലത്തെ ഓര്‍മ്മകളാണ്‌ മനുവിന്റെ മനസ്സില്‍. “മനൂനെ അപ്പ മംസാര്‍ പാര്‍ക്കില്‍ കൊണ്ടുപോകാല്ലോ...അവിടെ വെള്ളത്തിലിറങ്ങി കളിക്കാം." കുഞ്ഞുമനസ്സ്‌ മാറ്റാന്‍ പറ്റുമോ എന്ന് ഞാന്‍ ശ്രമിച്ചുനോക്കി. “വേണ്ടാ....കുഞ്ഞിന്‌ എമിറേറ്റ്‌സ്‌ പ്ലെയിനില്‍ കയറി നാട്ടില്‍ പോയാല്‍ മതി....." “ശരി, നമ്മള്‍ക്ക്‌ ചേച്ചീടെ സ്കൂള്‍ അടയ്ക്കുമ്പോള്‍ നാട്ടില്‍ പോകാം കേട്ടോ..." “വേണ്ടാ, ചേച്ചി വരണ്ടാ.....അപ്പേം മനൂം മാത്രം പോയാമ്മതി....."അവന്‍ കരച്ചിലിന്റെ വക്കിലെത്തിയിരിക്കുന്നു. “അപ്പാ, മനൂന്‌ സങ്കടം വരുന്നു.....എനിച്ചിപ്പം പോണം...." "കുഞ്ഞ്‌ കരയണ്ടാ..... നമ്മള്‍ക്കിപ്പോള്‍തന്നെ പോകാം...." അവനെ സമാധാനിപ്പിക്കാന്‍ ഒരു പതിവു കള്ളം പറഞ്ഞു. ഫ്ലാറ്റില്‍ വളരാന്‍ വിധിക്കപ്പെട്ട ഇതുപോലെയുള്ള കുഞ്ഞുങ്ങളുടെ ലോകം എത്ര പരിമിതമാണ്‌ അല്ലേ? നമ്മളില്‍ പലരുടേയും കുട്ടിക്കാലത്ത്‌ ഈ കുട്ടികള്‍ക്കിപ്പ്പ്പോഴുള്ള പല സൗകര്യങ്ങളും ഇല്ലായിരുന്നെങ്കില്ലും, ഒന്നോടിനടക്കാന്‍ ഒരു മുറ്റവും, ഒരു തുമ്പിക്കു പിന്നാലെ നടക്കാന്‍ പറമ്പും, കടലാസു വഞ്ചി ഒഴുക്കാന്‍ ഒരു കൊച്ചരുവിയുമൊക്കെ നമ്മളില്‍ പലര്‍ക്കും ചുറ്റുവട്ടത്തു തന്നെ ഉണ്ടായിരുന്നില്ലേ? ഫ്ലാറ്റിലെ ലിവിംഗ്‌ റൂമില്‍ ഏസിയുടെ തണുപ്പില്‍ ടി.വി. യിലേക്ക്‌ കണ്ണും നട്ടിരുന്ന് സമയം കൊല്ലുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഇടവപ്പാതി ചന്നംപിന്നം പെയ്യുന്നതിന്റെ മര്‍മ്മരവും, പുലരിയിലെ കിളിപ്പാട്ടും, ഇളം പുല്ലിലെ തുഷാരവും എങ്ങനെ പരിചയമാവാന്‍? മിക്കദിവസങ്ങളിലും അഞ്ചുമണിവരെ ജോലിയും കഴിഞ്ഞ്‌ രണ്ടുമണിക്കൂര്‍ ദുബായ്‌ ഷാര്‍ജ റോഡിലെ ട്രാഫിക്കിലും തുഴഞ്ഞുനീങ്ങി വീട്ടിലെത്തുമ്പൊളായിരിക്കും മനൂസ്‌ ഒരാവശ്യവുമായി എത്തുന്നത്‌. "അപ്പാ....മനൂനെ വെളീല്‌ കൊണ്ടുപോവ്വോ....."? ഒരുപകല്‍ മുഴുവന്‍ നാലു ഭിത്തികള്‍ക്കുള്ളില്‍ സൈക്കിള്‍ ചവിട്ടിയും, റ്റോമും ജെറിയും കാര്‍ട്ടൂണ്‍ സീ.ഡി. അഞ്ചു പ്രാവശ്യം കണ്ടും അമ്മയോട്‌ വേണ്ടതിനും വേണ്ടാത്തതിനും വഴക്കുണ്ടാക്കിയും ഇരുന്നുമടുത്ത ഒരു കുഞ്ഞിന്റെ ആവശ്യമാണല്ലോ എന്നുകരുതി മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവനെ പുറത്തേക്ക്‌ ഒന്നു കൊണ്ടുപോയിട്ടു വരുമ്പോള്‍ ഞാനോര്‍ക്കാറുണ്ട്‌ ഈ പ്രായത്തില്‍ എനിക്കു സ്വയമായി നാട്ടിലെ എന്റെ വീട്ടുമുറ്റത്തേക്ക്‌ ഇറങ്ങുവാന്‍ ആരുടേയും സഹായം വേണ്ടിയിരുന്നില്ലല്ലോ എന്ന്. പ്രവാസ ജീവിതവും, അതുവഴിയുണ്ടാകുന്ന സാമ്പതികനേട്ടവുമൊക്കെ നല്ലതാണ്‌, ആവശ്യവുമാണ്‌. പക്ഷേ ആധുനിക നഗരജീവിതത്തിന്റെ തിരക്കില്‍പെട്ട്‌ നെട്ടോട്ടമോടുമ്പോള്‍ നമുക്ക്‌ നമ്മുടെ കുഞ്ഞുങ്ങളുടെ ലോകത്തേക്ക്‌ ഒരല്‍പനേരം ഒന്നിറങ്ങിച്ചെല്ലാം. അവരുടെ ബാല്യം അല്‍പ്പംകൂടി നിറമുള്ളതാക്കാം.

കഴിഞ്ഞ അവധിക്കാലത്ത്‌ ഞാന്‍ മനൂസ്സിനെ ഞങ്ങള്‍ പണ്ട്‌ കുട്ടിക്കാലത്ത്‌ തിമിര്‍ത്തുകളിച്ചിരുന്ന തോട്ടിലേക്ക്‌ പല ദിവസങ്ങളില്‍ കൊണ്ടുപോയി. പ്രായം ചെന്നപ്പോള്‍ തോടിന്റെ വീതി കുറഞ്ഞിരുന്നു, എങ്കിലും വെള്ളത്തിന്‌ ആ പഴയ കുളിര്‍മയുണ്ടായിരുന്നു. മനൂസും അവന്റെ ചേച്ചിയും ആ വെള്ളത്തില്‍ കല്ലെറിഞ്ഞും, ഇലയൊഴുക്കിയും, വെള്ളം തെറ്റിയും കളിച്ചപ്പോള്‍ എന്റെ ഓര്‍മ്മകള്‍ ആ പഴയ കാലത്തേക്ക്‌ ഊളിയിടുകയായിരുന്നു. "പിള്ളാര്‍ക്ക്‌ പനിവന്നാല്‍ തന്നത്താന്‍ നോക്കിക്കോണേ....." എന്നൊരു വാണിംഗ്‌ ശ്രീമതി തന്നെങ്കിലും ഈ ദുബായ്‌ കുട്ടികള്‍ക്ക്‌ ഇത്രയെങ്കിലും ഭാഗ്യമുണ്ടായല്ലോ എന്നായിരുന്നു എന്റെ ചിന്ത.

"പിള്ളാര്‍ക്ക്‌ പനിവന്നാല്‍ തന്നത്താന്‍ നോക്കിക്കോണേ....." എന്നൊരു വാണിംഗ്‌ ശ്രീമതി തന്നെങ്കിലും ഈ ദുബായ്‌ കുട്ടികള്‍ക്ക്‌ ഇത്രയെങ്കിലും ഭാഗ്യമുണ്ടായല്ലോ എന്നായിരുന്നു എന്റെ ചിന്ത.
ഫ്ലാറ്റില്‍ വളരാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ ലോകം എത്ര പരിമിതമാണ്‌ അല്ലേ? ചില ചിന്തകള്‍.

8 COMMENTS:

February 5, 2007 4:10 PM
GoodOne said...
kashtam...iniyathe thalamurayude vidhi....

www.agloco.com/r/BBBP5480


February 5, 2007 4:29 PM
G.manu said...
ഇന്നത്തെ കുട്ടികള്‍ക്‌ പ്രകൃതിയുമായി ഇണങ്ങാന്‍ പറ്റാതെ വരുന്നു എന്നതു സത്യമാണു. അതിനുള്ള സാഹചര്യം ഉണ്ടാവില്ല..അതി ജീവനം ആണല്ലൊ പ്രധാനം. ഫ്ലാറ്റുകളിലും പരസ്പര സ്നേഹങ്ങള്‍ ഉണ്ടാവുന്നു എന്നതു അല്‍പം ആശ്വാസമാണു' അമ്മ വൈകിയാല്‍ അടുത്ത ഫ്ലാറ്റില്‍ പോയി ഇരിക്കുന്ന കുട്ടികള്‍ ഒക്കെ അല്‍പം പ്രതീക്ഷ തരുന്നു; സഹവര്‍ത്തിത്വത്തിണ്റ്റെ...


February 6, 2007 8:43 AM
മറ്റൊരാള്‍ said...
എന്നിട്ട്‌ പിള്ളാര്‍ക്കൊക്കെ പനി വന്നാരുന്നോ?.......
പിന്നെ പേരുകളിലൊക്കെ ഒരു "സ്സ്‌"ഒണ്ടലോ..അപ്പൂസ്‌, മനൂസ്സ്‌,......ഇനിയും എന്താണാവോ അടുത്തത്‌?"നൊസ്സ്‌" എന്നാണോ കുഞ്ഞുമനസ്സേ?


February 6, 2007 9:08 AM
ശാലിനി said...
അപ്പു പറഞ്ഞതൊക്കെ ശരിയാണ്. നാട്ടില്‍ പോകണം എന്നു പറഞ്ഞ് കുഞ്ഞുങ്ങള്‍ വാശി പിടിക്കുമ്പോള്‍ വിഷമം വരും. ഇവിടുത്തെ കാലാവസ്ഥ കാരണം എപ്പോഴുമൊന്നും കുഞ്ഞുങ്ങളെ പുറത്തുകൊണ്ടുപോകാന്‍ പറ്റില്ല. മഴയും, ഇളംവെയിലും തുമ്പികളും തോടും ആറും അങ്ങനെ എന്തെല്ലാം അവര്‍ക്ക് കിട്ടാതെ പോകുന്നു. മുതിര്‍ന്ന തലമുറയുടെ സാമീപ്യവും നഷ്ടപ്പെടുന്നു.


February 6, 2007 11:03 AM
അപ്പു said...
ശാലിനിച്ചേച്ചി കാലാവസ്ഥയുടെ കാര്യം പറഞ്ഞപ്പോഴാണ്‌ ഒരു സംഭവം ഓര്‍മ്മ വന്നത്‌. ഈയിടെ ഒരു വാരാന്ത്യം കഴിഞ്ഞ്‌ ഞാന്‍ ഓഫീസില്‍ എതിയപ്പോള്‍ എന്റെ കൂടെ ജോലിചെയ്യുന്ന സായിപ്പ്‌ ഒരു ലോഹ്യം ചോദിച്ചു. "how did you spend the weekend" എന്ന്. ഞാന്‍ പറഞ്ഞു, രണ്ടുദിവസമായി തുടരുന്ന കാറ്റും തണുപ്പും കാരണം കുട്ടികളെ പുറത്തേക്കൊന്നും ഇറക്കാന്‍ സാധിച്ചില്ല എന്ന്. സായിപ്പ്‌ അതുകേട്ട്‌ അന്തംവിട്ടിട്ടാവണം, ചോദിച്ചു, എന്താ കാരണം എന്ന്. ഞാന്‍ പറഞ്ഞു "തണുപ്പടിച്ചാല്‍ കുട്ടികള്‍ക്ക്‌ അസുഖം വരും" എന്ന്. അതുകേട്ട്‌ സായിപ്പ്‌ ചിരിച്ചുകൊണ്ടു പറഞ്ഞു "back at home (in England) we live in much colder condition than here (in Dubai). But we used to take our children for outing. If proper clothing is given, children won't get affected by weather. Isn't it so for Indian children" എന്ന്. എന്താ പറയുക? നമ്മള്‍ മലയാളികള്‍ കുഞ്ഞുങ്ങളെപ്പ്പ്പറ്റി അനാവശ്യ ആധി കാണിക്കുന്നുണ്ടോ?


February 6, 2007 3:28 PM
Kallara Gopan said...
നമസ്കാരം അപ്പു,

താങ്കളുടെ ബ്ലോഗ് കണ്ടു.
സ്നേഹാനുഭാവാപൂര്‍വം
ഗോപന്‍


February 14, 2007 8:41 AM
സ്വപ്നാടകന്‍ said...
നല്ല ലേഖനം. കൂടെ കൊടുത്തിരിക്കുന്ന പടം ഉചിതമായി. കുട്ടികളുടെ സന്തോഷം ചിത്രത്തില്‍ കാണാം. നമ്മുടെ ബാല്യകാലത്തു നാം കളിച്ചിരുന്ന ചോലകളില്‍ അവര്‍ക്കും കളിക്കാനൊത്തതും ഒരു ഭാഗ്യം തന്നെ...

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP